കൊച്ചി : മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും ഉൾപെടെ 12 സ്ഥലങ്ങളിൽ നടക്കുന്ന ഇ ഡി റെയ്‌ഡ് തുടരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഉള്ള വീണാ വിജയൻ്റെ മൊഴിയെടുത്തു. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. ഇന്നലെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു.
ബെംഗളൂരുവിലെ എക്സാലോജിക്കിന്റെ ഓഫീസ്, സിഎംആർഎൽ എം.ഡി എസ്. എൻ. ശശിധരൻ കർത്തയുടെ ആലുവയിലെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.അതേസമയം .ഇ ഡി റെയ്‌ഡിനെതിരെ വിവിധ കേന്ദ്രങ്ങളിൽ സിപിഎം പ്രതിഷേധം നടത്തുകയാണ്. പി.ബി അംഗമായ പിണറായി വിജയനും പാര്‍ട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇ.ഡി റെയ്ഡെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ആരോപിച്ചു.





