പൊലീസ് റിപ്പോർട്ടിനെ പൂർണമായി തള്ളിയിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണിത്. പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വീഴ്ചയുണ്ടായതെന്ന പൊലിസ് റിപ്പോർട്ടിനെതിരെ ക്ഷേത്ര ഭരണ സമിതി സർക്കാരിന് കത്തു നല്‍കും. വസ്തുകള്‍ പരിശോധിക്കാതെയാണ് പൊലിസ് റിപ്പോർട്ട് നല്‍കിയതെന്നാണ് ഭരണ സമിതിയുടെ ആരോപണം.
ക്ഷേത്രത്തില്‍ നിന്നും കാണാനില്ലെന്ന് പൊലിസ് റിപ്പോർട്ടില്‍ പറയുന്ന അമൂല്യ വസ്തുക്കളെല്ലാം ക്ഷേത്രത്തില്‍ സുരക്ഷിതമാണെന്ന് ഇന്നലെ ചേർന്ന് യോഗം വിലയിരുത്തിയിരുന്നു. ക്ഷേത്ര ഭരണ സമിതിയെ താറടിക്കാൻ നടത്തിയ ഗൂഡാലോചനയാണെന്ന ആരോപണം ഉന്നയിച്ചാകും ഭരണ സമിതി സർക്കാരിന് കത്ത് നല്‍കുക.





