വാഷിംഗ്‌ടൺ : ഇറാന്‍ പാര്‍ലെമന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചതായി വെളിപ്പെടുത്തൽ.ദ് ന്യൂയോർക്ക് ടൈംസ്’ആണ് ഇക്കാര്യം പുറത്തുവിട്ടത് .
ഏപ്രില്‍ 12ന് ഇസ്ലാമാബാദിലെ ചര്‍ച്ചയ്ക്കുശേഷം വധശ്രമങ്ങൾ നടത്താനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്.വിവരം ലഭിച്ച അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരേയും വധിക്കാനുള്ള ഇസ്രയേല്‍ നീക്കം ചര്‍ച്ചകള്‍ അട്ടിമറിക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു.അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.





