തിരുവനന്തപുരം : വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമുട് സ്വദേശി ദീപ (44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത് .
കഴിഞ്ഞ ഞായറാഴ്ച പോത്തൻകോടിലാണ് സംഭവം നടന്നത് .കടകംപള്ളി ആനയറ സ്വദേശിയായ വിധു (68)വിനെ ഇവർ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച് ശേഷം മർദ്ദിച്ച് അവശനാക്കി പണവും സ്വർണവും കവരുകയായിരുന്നു. സ്വർണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണ്ണ മോതിരം എന്നിവയടക്കം ഒമ്പത് പവൻ സ്വർണ്ണാഭരണങ്ങളും, 8000 രൂപയടങ്ങിയ പേഴ്‌സും, മൊബൈൽ ഫോണും സംഘം കൊണ്ടു പോയി . ചൊവ്വാഴ്ചയാണ് പോത്തൻകോട് പോലീസിൽ പരാതി നൽകിയത്. ദീപ മുൻപും ഹണിട്രാപ് കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്





