Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീട്ടമ്മ കാറിടിച്ച്...

വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവം : 250 തിലധികം ക്യാമറകൾ പരിശോധിച്ച് പൊലീസ് വാഹനം കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തിരുവഞ്ചൂർ ലാവണ്യയിൽ (ലക്ഷ്മി സദനം) അനിൽ ബി നായരുടെ ഭാര്യ ദീപ അനിലാണ്(51) കാറിടിച്ച് മരിച്ചത്. അപകടത്തിന് ശേഷം രക്ഷപെട്ട കാർ തോട്ടയ്ക്കാട് മാടത്താനി ഭാഗത്ത് നിന്നാണ് മണർകാട് എസ്.ഐ അരുൺ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

ആഗസ്റ്റ് 20 ന് പുലർച്ചെ ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ദീപയെ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസത്തോളമായി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ദീപ 23 നാണ് മരിച്ചത്.

സംഭവത്തിനു ശേഷം രക്ഷപെട്ട കാർ കണ്ടെത്തുന്നതിനായി മണർകാട് മുതൽ തോട്ടയ്ക്കാട് മാടത്താനി ഭാഗം വരെയുള്ള 250 ഓളം സിസിടിവി ക്യാമറകളാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി റിജോ പി.ജോസഫിൻ്റെ നേതൃത്വത്തിലുള്ള മണർകാട് പൊലീസ് സംഘം പരിശോധിച്ചത്. ഈ റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അടക്കം ക്യാമറയുള്ള എല്ലാ വാഹനങ്ങളുടെയും ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ച് പരിശോധിച്ച് വരികയായിരുന്നു. പിന്നീട്  ആഗസ്റ്റ് 24 -ന് വൈകിട്ട് ഏഴു മണിയോടെ കാർ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42-ാമത് ഭാഗവത മഹാസത്രം: ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  പുറപ്പെട്ടു

ആലപ്പുഴ: ഗുരുവായൂർ ഭാഗവതസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  41-ാമത് വേദിയായിരുന്ന...

യുവമോർച്ച മാർച്ചിൽ സംഘർഷം : ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
- Advertisment -

Most Popular

- Advertisement -