Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaദുർനിമിത്തങ്ങൾ :...

ദുർനിമിത്തങ്ങൾ : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പരിഹാര ക്രിയകൾ വേണമെന്ന ആവശ്യവുമായി ഭക്തർ

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ അപമൃത്യു അടക്കമുള്ള ദുർനിമിത്തങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ദേവപ്രശ്‍നം നടത്തി പരിഹാര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്തർ ദേവസ്വം ബോർഡിനും തന്ത്രിക്കും കത്തുകൾ നൽകി.

ഏകാദശി നാളായിരുന്ന കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഗരുഡവാഹനം എഴുന്നള്ളിപ്പിനിടെ കാരായ്‌മക്കാരുടെ കൈയിൽ നിന്നും വാഹന ചട്ടം താഴെ വീണത് ആണ് ഒടുവിലത്തെ സംഭവം. ഒരു മാസം മുൻപ് തെക്കേ ഗോപുരത്തിൽ കാരായ്മ കുടുംബത്തിലെ ഒരാൾ മരിച്ചു കിടക്കുന്നതായും കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞതിന് ശേഷമാണ് ജഡം ഗോപുരത്തിൽ നിന്നും മാറ്റിയത്. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ഊട്ട് പുരയോട് ചേർന്ന ചുറ്റുമതിൽ ഇടിഞ്ഞു വീണതും ദിവസങ്ങൾക്ക് മുൻപാണ്.

കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷം പൂർത്തിയാവാതെ കിടക്കുന്ന നിലയിലും ആണ്. ഇത് കൂടാതെ ക്ഷേത്രത്തിന്റെ മതിൽക്കകത്തും നാലമ്പലത്തിന്റെ ഉള്ളിലും ഒട്ടേറെ ദുർനിമിത്തങ്ങൾ ഉണ്ടായതായും ഭക്തർ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ക്ഷേത്രം ഉപദേശക സമിതിയും തന്ത്രി അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടും കൂടിയാലോചിച്ചു ദേവപ്രശനം നടത്തി വള്ള സദ്യ ആരംഭിക്കുന്ന ജൂലൈ 21 ന് മുൻപായി പരിഹാര ക്രിയകൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മനേഷ് നായർ ആറന്മുള എന്ന ഭക്തൻ ദേവസ്വം ബോർഡിന് നിവേദനം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഹ്ലി കുന്ത്വാര ഗ്രാമവാസികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ...

ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍: ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ കോട്ടണാണെന്നും അപകടകരമായതൊന്നുമില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -