Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റും സിസിടിവി കാമറകളും ഉടന്‍ സ്ഥാപിക്കും

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെ നേതൃത്വത്തില്‍  ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. നേരത്തേ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നഗരസഭ ചെയര്‍പെഴ്‌സന്റെയും നേതൃത്വത്തില്‍ സംയുക്തസംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന്റെ പല ഭാഗത്തും വെളിച്ചക്കുറവുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

നഗരസഭയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയതായും രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലൈറ്റ് സ്ഥാപിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കെയര്‍ ഫോര്‍ ആലപ്പിയുടെ സാമ്പത്തിക സഹായത്തോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. പുതുവത്സരം പ്രമാണിച്ച് നഗരത്തിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇരുനൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാരും 75 പൊലീസുകാരും ബീച്ചില്‍ സുരക്ഷയൊരുക്കും. കൂടാതെ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ 25 ഓളം ട്രാഫിക് പോയിന്റുകളിലായി സിഐയുടെ മേല്‍നോട്ടത്തില്‍ 75 പൊലീസുകാരെ നഗരത്തിന്റെയും ബീച്ചിലേക്കുള്ള  റോഡുകളുടെയും വിവിധ ഭാഗങ്ങളിലായി വിന്യസിക്കും.

വാഹന പരിശോധനകള്‍ക്കായി ആറ് കേന്ദ്രങ്ങളിലായി 24 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തമായ നിരീക്ഷണം ഉറപ്പാക്കാന്‍ സി സി ടി വി കാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ഹൈക്കമാൻഡ്

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴാം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും...

ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത് : നിവേദനം മടക്കിയ സംഭവത്തിന് വിശദീകരണം നൽകി സുരേഷ് ഗോപി

തൃശ്ശൂർ: നിവേദനം മടക്കിയ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വിവാദമായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരിച്ച സുരേഷ് ഗോപി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളില്‍...
- Advertisment -

Most Popular

- Advertisement -