ആലപ്പുഴ: ഏപ്രിൽ 19-ന് ശേഷം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുതെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ ആൻഡ് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ, ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിന് ശേഷം വേമ്പനാട് കായലിൽ സർവീസ് നടത്താൻ അനുവദിക്കില്ല എന്നുമാണ് നിർദ്ദേശിച്ചത്.





