തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിംഗ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട് .അപകടത്തിന് തൊട്ടുമുന്‍പ് ഇവര്‍ തളിക്കുളത്തെ ഒരു ഹോട്ടലില്‍ വെച്ച് നാട്ടുകാരുമായി കൈയാങ്കളിയിലേര്‍പ്പെട്ടിരുന്നതായും വിവരമുണ്ട്.നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരമറിയിച്ചതോടെ ഇവർ പെട്ടന്ന് കാറിൽ കയറി പോകുകയായിരുന്നു.
മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.





