കൊച്ചി : സംസ്ഥാനത്ത് ആദ്യമായി വിമാനമാർഗം ഹൃദയമെത്തിച്ചു ശസ്ത്രക്രിയ നടത്തിയ മാത്യു അച്ചാടൻ(57) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.2015 ജൂലൈ 24നാണ് മാത്യുവിന്റെ ഹൃദയം മാറ്റിവച്ചത്.
ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനു മാറ്റിവച്ചത്. റോഡ് മാർഗം ഹൃദയം എത്തിക്കാനുള്ള വെല്ലുവിളിയെ മറികടക്കാൻ ആദ്യമായി എയർ ആംബുലൻസ് എന്ന ആശയം മുന്നോട്ടു വന്നു.തുടർന്ന് ഉമ്മൻചാണ്ടിയുടെ നിർദ്ദേശാനുസരണം നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു കൊച്ചിയിൽ ഹൃദയമെത്തിച്ചത്.ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയ ശസ്ത്രക്രിയ നടന്നത്.





