തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് കവാടം തുറന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഒരു വശത്തേയ്‌ക്ക് മാറ്റി.
സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടമായ നോർത്ത് ഗേറ്റാണ് തുറന്നിരിക്കുന്നത്. സമരകവാടം എന്നാണ് ഈ ഗേറ്റിനെ പൊതുവേ അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ കുറച്ചു കാലം ഈ ഗേറ്റ് തുറന്ന് കിടന്നിരുന്നു. പിന്നീട് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഗേറ്റ് അടച്ചുപൂട്ടുകയായിരുന്നു.
ആഘോഷപൂർവമായിട്ടായിരുന്നു കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥർ ഗേറ്റ് ഇപ്പോൾ തുറന്നത്. കേരള ജനതയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ ഗേറ്റ് തുറക്കലെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.





