ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. തുടര്‍ന്ന് ട്രംപിനെയും ഭാര്യ മെലാനിയയെും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.
വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും വിരുന്നില്‍ പങ്കെടുത്തിരുന്നു.
ട്രംപും പ്രഥമ വനിതയും സുരക്ഷിതരാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. വെടിവയ്പ്പിനെക്കുറിച്ച് സജീവമായി അന്വേഷിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു. ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2600ഓളം പേര്‍ ചടങ്ങിലുണ്ടായിരുന്നതായാണ് വിവരം.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച ട്രംപ് അക്രമി പിടിയിലായെന്നും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ‘സീക്രട്ട് സര്‍വീസും ലോ എന്‍ഫോഴ്സ്മെന്റും വേഗത്തിലും ധീരമായും പ്രവര്‍ത്തിച്ചു.
വെടിയുതിര്‍ത്തയാളെ പിടികൂടി. പരിപാടി തുടരട്ടെ എന്ന് ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പക്ഷേ പൂര്‍ണ്ണമായും ലോ എന്‍ഫോഴ്സ്മെന്റിന്റെ മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കും





