കൊല്ലം : കൊല്ലം ശൂരനാട്ട് ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ അടിച്ചുതകർക്കുകയും ഉടമയെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തതായി പരാതി. ഹോട്ടൽ ഉടമ മനാഫ്, ഭാര്യ സീനത്ത് എന്നിവരെ ആക്രമിച്ച അജി, രമേശൻ എന്നിവരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു
ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിലാണ് അതിക്രമം നടന്നത്. ഹോട്ടലിലെത്തി ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് ആക്രമണവും ഉണ്ടായി .മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു .
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച അജി മറിഞ്ഞുവീണ് തലയ്ക്ക് പരുക്കേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





