ചങ്ങനാശേരി : വീര്യം കുറഞ്ഞ മദ്യ വിതരണത്തിനായുള്ള നയം എത്രയും വേഗം പിൻവലിക്കണമെന്നും കേരളത്തിൽ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം കുറയ്ക്കണം, ശക്തമായ പോലീസ് എക്സൈസ് പരിശോധന, സ്കൂളുകളുടെയും കോളേജുകളുടെയും പരിസരം 50/100 മീറ്റർ എന്നത് മാറ്റി 500 മീറ്റർ പരിധിയിലയ്ക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ചങ്ങനാശേരി അതിരൂപതാ കെസിബിസി മദ്യ ലഹരി വരുദ്ധ സമിതിയുടെ നിവേദനം സംസ്ഥാന എക്‌സൈസ് വകുപ്പുമന്ത്രിയ്ക്ക് സമർപ്പിച്ചു.
ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ തോമസ് തറയിൽ പിതാവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദക സംഘത്തിൽ അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഫാ. ആൻ്റണി ഏത്തയ്ക്കാട്ട്, വികാരി ജനറാൾ ഫാ.ഡോ.സകറിയാ കന്യാക്കോണിൽ, ഫാ. ജോർജ് പനക്കേഴം, ഫാ. ജീൻസ് ചോരോട്ട് ചാമക്കാല, ഫാ.മദ്യ- ലഹരി വിരുദ്ധ സമിതി ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി മാതൃൂ കടന്തോട്, ടി എം മാത്യൂ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.





