വാഷിംഗ്‌ടൺ : ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന്റെ മുന്പിൽ അഞ്ച് നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറണം,ഒരു ആണവകേന്ദ്രം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ,പരോധവും യുദ്ധവും കാരണമുണ്ടായ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകില്ല, ചർച്ചകൾ പൂർത്തിയാകാതെ യുദ്ധം പൂർണമായും അവസാനിപ്പിക്കില്ല തുടങ്ങിയ നിലപാടുകളാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിന് പ്രതികരണമായി ഇറാനും അഞ്ചോളം ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്.





