Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ കൊടിയേറി: ദേവന്  ഇനി പത്ത് നാൾ ഉത്സവ ദിനങ്ങൾ

തിരുവല്ല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷത്രത്തിൽ കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 10 ന്  സമാപിക്കും . ഇന്ന് രാവിലെ 5 ന് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ  തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും നാമജപത്തോടെയും  വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി ചേർന്നു.

തുടര്‍ന്ന് ബ്രാഹ്മണ പുരോഹിതര്‍ ചേര്‍ന്ന് പടറ്റിപഴം  ഒരുക്കി ദേവന് നിവേദിച്ചു. ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം ചെയ്തു.  മഹാ ചതുശ്ശതം വഴിപാട് നടന്നു. രാവിലെ 9.45 നും 10.15 നും  മദ്ധ്യേയുള്ള മേടം രാശി ശുഭമുഹൂർത്തിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടിൻ്റെ  മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു.

മേൽശാന്തിമാരായ  ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാർ, ഭക്തജനങ്ങൾ  തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്.

നാളത്തെ പരിപാടികൾ –
രാവിലെ 8.30 ന് നാരായണീയ പാരായണം, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 6.30 ന് രണ്ടാം ചുറ്റുവിളക്ക്, ദീപാരാധന, 8 ന് കലാപരിപാടികൾ, 12ന് കഥകളി ( കല്യാണ സൗഗന്ധികം, സന്താനഗോപാലം) എന്നിവ ഉണ്ടാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: ചെങ്ങന്നൂരിൽ അവലോകന യോഗം ചേർന്നു

ചെങ്ങന്നൂർ:  ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ അവലോകന യോഗം...

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ സ്വർണവും പണവും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി

പാട്‌ന : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഹാന്‍ഡ്ബാഗ് ട്രെയിന്‍ യാത്രയ്‌ക്കിടെ മോഷണം പോയി.പണവും സ്വർണ്ണവും ഫോണും തിരിച്ചറിയല്‍ രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -