Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ഡിവൈഎസ്പി...

തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെ ജില്ലയിൽ നിന്ന് 6 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയിൽ നിന്ന് 6 പേർ അർഹരായി. തിരുവല്ല ഡി വൈ എസ് പി എസ് . അഷാദ്, ജില്ലാ പോലീസ് ലീഗൽ സെൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ എം അജികുമാർ, പത്തനംതിട്ട ഡി എച്ച് ക്യൂ റിസർവ് സബ് ഇൻസ്‌പെക്ടർ  ആർ ദീപ്തികുമാർ, പോലീസ് സബ് ഇൻസ്‌പെക്ടർ വി ടി ലഞ്ചുലാൽ, ഗ്രേഡ് എ എസ് ഐ ഷിബു എസ് രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. ഹരികൃഷ്ണൻ എന്നിവരാണ് ജില്ലയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവർ.

തിരുവല്ല ഡി വൈ എസ് പി എസ് അഷാദ് 2003 മേയിൽ  സബ് ഇൻസ്പെക്ടറായി പോലീസ് സർവീസിൽ പ്രവേശിച്ചു. 2020 ൽ ഡി വൈ എസ് പി ആയി, എറണാകുളം വിജിലൻസ്, പത്തനംതിട്ട ഇൻറലിജൻസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ്.

ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് ലീഗൽസെൽ ഗ്രേഡ് സബ് ഇൻസ്പെക്ടറാണ് എം അജികുമാർ. ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിയാണ്.

പത്തനംതിട്ട ഡി എച്ച് ക്യൂ റിസർവ് സബ്ഇൻസ്‌പെക്ടറാണ് ആയ ആർ ദീപ്തികുമാർ കൊല്ലം നെടിയവിള സ്വദേശിയാണ്.

പത്തനംതിട്ട പെരുനാട് പോലീസ് സ്റ്റേഷനിൽ  സബ് ഇൻസ്‌പെക്ടറായിരുന്ന വി ടി ലഞ്ചുലാൽ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.തിരുവനന്തപുരം വെങാനൂർ സ്വദേശിയാണ്.

കോയിപ്രം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എ എസ് ഐ ആണ് ഷിബു എസ് രാജ്, പുല്ലാട് സ്വദേശിയാണ്.

പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിൽ  ജോലി ചെയ്യുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഹരികൃഷ്ണൻ. കലഞ്ഞൂർ സ്വദേശിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൈറോയ്ഡ് നോഡ്യൂൾ ചികിത്സയിലെ ആധുനിക സങ്കേതങ്ങൾ : ബിലീവേഴ്സ് ആശുപത്രിയിൽ ഏകദിന ശിൽപശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി  ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തൈറോയ്ഡ് നോഡ്യൂൾ രോഗനിർണയത്തിലും ചികിത്സയിലുമുള്ള ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കേരളത്തിലെ പ്രമുഖ ഡോക്ടർമാർ...

പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ചൊവ്വാഴ്ച  ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി ഭാഗത്ത് ചൊവ്വാഴ്ച  ബോട്ട് ഗതാഗതത്തിന് നിയന്ത്രണം.  നെഹ്റുട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാലാണ് ബോട്ട് ഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയത്.
- Advertisment -

Most Popular

- Advertisement -