പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവി(43)നെ പെരുമ്പെട്ടി പോലീസ് പിടികൂടി.
കുട്ടിക്ക് ആർത്തവ സംബന്ധമായ ബുദ്ധിമുട്ട് കാരണം ഇന്ന് അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ പരിശോധനക്കു ശേഷം, ലാബ് ടെസ്റ്റിനു വിധേയയാക്കിയപ്പോഴാണ് കുട്ടി 7 ആഴ്ച ഗർഭിണി ആണെന്ന വിവരമറിഞ്ഞത്. റാന്നി സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന് വിവരം അവിടെനിന്നും പെരുമ്പെട്ടി സ്റ്റേഷനിലേക്ക് കൈമാറി.
തുടർന്ന്കുട്ടിയുടെ വിശദമായ മൊഴി പെരുമ്പെട്ടി പോലീസ് രേഖപ്പെടുത്തി. 2025 മാർച്ച് ഒന്നിനും , 8 നുമിടയിലുള്ള ഏതോ ദിവസമാണ് കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് മൊഴിയിൽനിന്നും വ്യക്തമായി. വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമി മോൾ, കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിനു പെരുമ്പെട്ടി പോലീസ് പ്രതിക്കെതിരെ ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയെ വീട്ടിൽ നിന്നും ഒന്നിന് രാത്രി എട്ടിന് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






