കൊല്ലം : നീലിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്ന് തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. അധികൃതരുടെ അനാസ്ഥമൂലമുണ്ടായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും മരിച്ച ഭക്തയുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ ദേവസ്വം ബോർഡ് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ അപകടത്തിൽപ്പെട്ടവർക്കും മറ്റും നാളിതുവരെ എത്ര ഇൻഷുറൻസ് തുക നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡും ഇൻഷുറൻസ് കമ്പനിയും വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും വത്സൻ തില്ലങ്കേരി പ്രസ്താവിച്ചു.