വയനാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ 2 പേർ പിടിയില്‍. വാഹനത്തിനു മാർഗതടസ്സമുണ്ടാക്കിയെന്നാരോപിച്ചാണ് അഗളി ചിറ്റൂർ ഉന്നതിയിലെ സിജു (19)വിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെ അഗളി പോലീസ് പിടികൂടി.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ചാണ് ക്ഷീരസംഘങ്ങളിൽനിന്നു പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമായ ഇവർ ആദിവാസി യുവാവിനെ മർദിച്ചത് .സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു .