ന്യൂഡൽഹി : മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷം ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വിലമതിക്കുന്ന ഊർജ ഉത്പന്നങ്ങൾ , വിമാനങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉത്പന്നങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യും .ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകും .കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകൽ, ചെരുപ്പ്, മരുന്നുകൾ, വിമാനഭാഗങ്ങൾ, വാഹന സ്പെയർ പാര്‍ട്സ് തുടങ്ങിയവ യുഎസിലേക്ക് കയറ്റി അയക്കുന്നതിലും ഇളവുണ്ടാകും.രാജ്യത്തെ കർഷകരുടെ താല്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് കരാറിൽ ഒപ്പുവച്ചതെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.






