ന്യൂഡൽഹി: രാജ്യത്ത് അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതക
ത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പരിഭ്രാന്തിയോടെ പാചകവാതക സിലിൻഡർ ബുക്കുചെയ്യേണ്ടതില്ല. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം സിലിൻഡർ ലഭിക്കുമെന്ന നിലവിലെ സ്ഥിതി തുടരും.
സിലിൻഡർ റീബുക്കിങ് സമയം 21 ദിവസത്തിൽനിന്ന് 25 ദിവസമായി ഉയർത്തി. വിതരണത്തിൽ വീടുകൾക്കാണ് മുൻഗണന. ഗാർഹികേതര മേഖലയിൽ മുൻഗണന ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കാണ്. ഹോട്ടൽ, റസ്റ്ററന്റ് എന്നിവരുടെ കാര്യത്തിൽ ഒരു സമിതി പരിശോധിച്ചശേഷമാകും തീരുമാനം. അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ടെന്നും
പെട്രോളിയം, വിദേശകാര്യം, വാർത്താ വിതരണം, ഷിപ്പിങ് എന്നീ മന്ത്രാലയങ്ങൾ സംയുക്തമായി അറിയിച്ചു.






