കാബൂൾ : കാബൂളിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേറ്റതായും താലിബാൻ അറിയിച്ചു .ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി.ആക്രമണം നടക്കുമ്പോൾ ഏകദേശം 3,000 ഓളം അന്തേവാസികൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.
എന്നാൽ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു..കാബൂളിലെ ഒരു ആശുപത്രിയെയും ലക്ഷ്യം വച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വാദിച്ചു. തീവ്രവാദികളുടെ സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാകിസ്താൻ പ്രസ്താവനയിൽ അറിയിച്ചു






