ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ താവളങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി .5,000 പൗണ്ട് ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമങ്ങൾ നടത്തിയതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് വിശദീകരിച്ചു.
അതേസമയം ,കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസ്സപ്പെടാനും കാരണമായി.






