ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കെന്ന് റിപ്പോർട്.ഖമേനി നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ജനറൽമാരുടെ ഉപദേശപ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതിയുണ്ടായ ആക്രണത്തിലാണ് മുജ്തബ ഖമേനിയ്ക്ക് പരിക്കേറ്റത് .മുഖത്ത് സാരമായ പരിക്കേറ്റതായും സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ താടിയെല്ലിന് പൊള്ളലേറ്റതായുമാണ് റിപ്പോർട്ടുകൾ. ഒരു കാലിന് ഇതിനകം മൂന്നു ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. വെപ്പുകാൽ വേണ്ടിവന്നേക്കുമെന്നാണ് വിവരം.
ഉദ്യോഗസ്ഥരുമായി മൊജ്താബ പുലർത്തുന്നത് പരിമിതമായ ബന്ധമാണെന്നും അധികാരം ഐആർജിസിയുടെ ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിലും യുഎസുമായുള്ള വെടിനിർത്തൽ ചർച്ചകളിലും അന്തിമ തീരുമാനമെടുക്കുന്നത് ഐആർജിസി ജനറൽമാരുടെ ബോർഡാണ്.





