ഗാങ്‌ടോക് : സിക്കിമില്‍ നിര്‍മാണത്തിലിരുന്ന ടണലില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു .27-ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്.തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.
നാംചി ജില്ലയില്‍ എന്‍എച്ച്പിസിയുടെ തീസ്ത സ്റ്റേജ്-6 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പട്ടേല്‍ എന്‍ജിനീയറിങ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന അഡിറ്റ് (ADIT) ടണലിലാണ് അപകടമുണ്ടായത്.ടണലിൽ അടിഞ്ഞുകൂടിയിരുന്ന മീഥേന്‍ വാതകം പുറത്തുവിടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് നിഗമനം.
ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.27 പേർ തുരങ്കത്തിനുള്ളിലുണ്ടെന്നും ഇതിൽ 19 പേർ നിർമാണത്തൊഴിലാളികളും 6 എൻഎച്ച്പിസി ജീവനക്കാരുമാണെന്നാണ് വിവരം





