ന്യൂഡൽഹി : മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻകായികമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു.സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല.
20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു.സത്യപ്രതിജ്ഞ ലംഘനമാണ് മുൻ മന്ത്രി നടത്തിയത്. സർക്കാരിന് സാമ്പത്തിക ബാധ്യത മാത്രമല്ല, നിയമപരമായ ബാധ്യതയകൂടിയുണ്ടെന്ന് ഒജെ ജനീഷ് പറഞ്ഞു.





