കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ .’മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിമർശനമുള്ളത്.
കാന്തപുരത്തിന്റെ പ്രസ്താവനയെ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വി.ഡി. സതീശൻ വിമർശിച്ചതെന്നും വി.ഡി. സതീശന്റെ മറുപടി “കുരുടൻ ആനയെ തൊട്ട അനുഭവം പോലെയാണ്” എന്നും സുപ്രഭാതം പരിഹസിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നതെന്നും മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.





