ന്യൂഡൽഹി : കണ്ണൂർ സർവകലാശയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ ഡോക്ടർ പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസിൽ അഭിഭാഷക മാറ്റത്തിൽ നാടകീയ നീക്കങ്ങൾ.വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ ഒപ്പിട്ട് നൽകിയില്ല.
ഹൈക്കോടതി വിധി എതിരായ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.സർവകലാശാല വക്കാലത്തിൽ മുൻ അഭിഭാഷകൻ നോ ഒബ്ജക്ഷൻ നൽകിയാൽ മാത്രമേ വക്കാലത്ത് മാറ്റാൻ കഴിയൂ. ഇതോടെ പുതുതായി നിയമിതനായ അഭിഭാഷകൻ സുൽഫിക്കർ അലിക്ക് കോടതിയിൽ വക്കാലത്ത് ഇടാൻ കഴിഞ്ഞില്ല.കേസിൽ യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കോടതിയിൽ ഹാജരാകും.





