Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക്  സർക്കാർ നൽകിയത്  395 കോടി രൂപ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഇതുവരെയായി 395 കോടി രൂപ നൽകി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന കുപ്ര പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്.

എന്നാൽ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സർക്കാർ വിവിധ ദേവസ്വങ്ങൾക്ക് നൽകിയത് കോടികളുടെ സഹായമായതിൻ്റെ  കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു. എട്ട് വർഷത്തിനിടെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ അനുവദിച്ചത് 394.99 കോടി രൂപയാണ്.

ഇതിൽ തിരുവിതാംകൂർ ദേവസ്വത്തിന് 144 കോടി. കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം 223 കോടി, കൂടൽമാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്ക്.  ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതിക്ക് അനുവദിച്ചത് 77.99 കോടി രൂപയുമാണ്.

കൂടാതെ ഓരോ ശബരിമല മണ്ഡലകാല സീസണിലും  വിവിധ വകുപ്പുകൾക്ക് ചിലവിനായി തുക നൽകുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ – 12ന്

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും.152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 452 വോട്ടുകൾ നേടിയായിരുന്നു സിപി രാധാകൃഷ്ണന്റെ...

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്:  ഓഗസ്റ്റ് 24 വരെ

ആലപ്പുഴ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ  ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ്...
- Advertisment -

Most Popular

- Advertisement -