Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക്  സർക്കാർ നൽകിയത്  395 കോടി രൂപ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഇതുവരെയായി 395 കോടി രൂപ നൽകി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന കുപ്ര പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്.

എന്നാൽ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സർക്കാർ വിവിധ ദേവസ്വങ്ങൾക്ക് നൽകിയത് കോടികളുടെ സഹായമായതിൻ്റെ  കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു. എട്ട് വർഷത്തിനിടെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ അനുവദിച്ചത് 394.99 കോടി രൂപയാണ്.

ഇതിൽ തിരുവിതാംകൂർ ദേവസ്വത്തിന് 144 കോടി. കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം 223 കോടി, കൂടൽമാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്ക്.  ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതിക്ക് അനുവദിച്ചത് 77.99 കോടി രൂപയുമാണ്.

കൂടാതെ ഓരോ ശബരിമല മണ്ഡലകാല സീസണിലും  വിവിധ വകുപ്പുകൾക്ക് ചിലവിനായി തുക നൽകുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .88. 39 ആണ് വിജയശതമാനം.17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് (99.60%). രണ്ടാം...

ഓപ്പറേഷൻ പാം ട്രീ:1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം :ഏഴു ജില്ലകളിൽ ആക്രി മേഖല കേന്ദ്രീകരിച്ചു നടത്തിയ വ്യാജ ജി എസ് ടി ബില്ലുകൾക്കെതിരെയുള്ള പരിശോധനയിൽ 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.ഓപ്പറേഷൻ പാം ട്രീ' എന്ന പേരിൽ ഇന്ന്...
- Advertisment -

Most Popular

- Advertisement -