Friday, July 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗൺമാൻമാരുടെ മർദ്ദനക്കേസിൽ...

ഗൺമാൻമാരുടെ മർദ്ദനക്കേസിൽ മുഖം നോക്കാതെ നടപടിയെടുക്കും: രമേശ് ചെന്നിത്തല

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ അന്ന് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ നോക്കിയ സംഭവത്തിൽ നിയമം അതിന്റെ വഴിക്ക് ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത്.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അന്നത്തെ മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ അധികാരമേറ്റ ശേഷം യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു എസ്.ഐ.ടി. രൂപീകരണം. അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ച് പൊലീസുകാരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ചില കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കാനാകില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു. എസ്ഐടി അന്വേഷണത്തിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ താൻ യാതൊരു വിധത്തിലും ഇടപെടില്ല. ഒരു കേസ് അന്വേഷണത്തിലും ഇടപെടാത്ത നയമാണ് ഈ സർക്കാരിനുള്ളത്. മർദ്ദനം അഴിച്ചുവിട്ട ഗൺമാൻമാർ ആരും തന്നെ നിയമത്തിന് അതീതരല്ല.

സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തുവരും. നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും. കേസിൽ താനോ മ മുഖ്യമന്ത്രിയോ ഇടപെടില്ല. നിയമം കൈയിലെടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അതിനെ ശക്തമായി അമർച്ച ചെയ്യും.

പത്തു വർഷം നാട് ഭരിച്ചവർ ഇപ്പോൾ ചെറിയ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്ത് വലിയ കലാപം ഉണ്ടാക്കാൻ നോക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കൃത്യമായി കാണുന്നുണ്ടെന്നും അക്രമത്തിന്റെ പാത സി.പി.എം. അടിയന്തിരമായി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ അധികാരമാറ്റമൊക്കെ സ്വാഭാവികമാണ്. യു.ഡി.എഫ്. എവിടെയും അക്രമം നടത്തിയിട്ടില്ല,  നിയമം ആര് കൈയിലെടുത്താലും കർശന നടപടി ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് എൻഐഎ റെയ്ഡ് : 4 എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാ‍ഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി,...

വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം : കൊലപാതകമെന്ന് സംശയം

കൊച്ചി : വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി.30 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിന്...
- Advertisment -

Most Popular

- Advertisement -