Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ആദ്യത്തെ...

സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് ജില്ല പൊലീസ് ഓഫീസ് പത്തനംതിട്ടയില്‍

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പൊലീസ് ഓഫീസ് എന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്ന നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതെന്ന് പത്തനംതിട്ട ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

ഐഎസ്ഒ 10004: 2018 (ക്വാളിറ്റി മാനേജ്മെന്റ് ആന്‍ഡ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍), ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം), ഐഎസ്ഒ  14001: 2015 ( എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് സിസ്റ്റം), 45001: 2018 (ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ നാല് അന്താരാഷ്ട്ര നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചു. സ്ത്രീ സുരക്ഷ പ്രവര്‍ത്തനം, ഡീ അഡിക്ഷന്‍ കൗണ്‍സിലിംഗ്, പൊലിസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം, ക്രൈംബ്രാഞ്ച് ഓഫീസ്, പൊതുജനങ്ങള്‍ക്കുള്ള ആധുനിക സൗകര്യം തുടങ്ങിയവ ആസ്ഥാനത്തുണ്ട്. ആന്റോ ആന്റണി എംപി അധ്യക്ഷനായി.

എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, സി വി ശാന്തകുമാര്‍, കെ യു ജനീഷ് കുമാര്‍, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, തിരുവനന്തപുരം റേഞ്ച്  ഡിഐജി ഡോ. ജെ ഹിമേന്ദ്രനാഥ്, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, അഡീഷണല്‍ എസ് പി ആര്‍ ജയരാജ്, ഐഎസ്ഒ പ്രതിനിധി എന്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ ദ്രവ്യകലശം ആരംഭിച്ചു

അമ്പലപ്പുഴ: പന്ത്രണ്ടു വർഷം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ അനുബന്ധ ചടങ്ങായ ദ്രവ്യ കലശം ഇന്ന് ആരംഭിച്ചു. ബ്രഹ്മ കലശത്തോടൊപ്പം ഇരുപത്തി നാല് ദ്രവ്യങ്ങൾ ഇരുപത്തി നാല് കുടങ്ങളിൽ നിറച്ച്...

വാഴൂർ പള്ളി വലിയ പെരുന്നാൾ പ്രദക്ഷിണം 28ന്

കോട്ടയം : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഞായറാഴ്ച നടക്കും. 28 - ന് രാവിലെ  8 ന് വിശുദ്ധ കുർബാന ഫാ. കുറിയാക്കോസ് മാണി കന്നുകുഴിയിൽ, വൈകിട്ട് 5.30...
- Advertisment -

Most Popular

- Advertisement -