Saturday, June 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആഘോഷങ്ങളില്ലാതെ ജില്ലാതല...

ആഘോഷങ്ങളില്ലാതെ ജില്ലാതല കേരളോത്സവം തുടങ്ങി

ആലപ്പുഴ: ജില്ലാതല കേരളോത്സവം ആഘോഷമില്ലാതെ അമ്പലപ്പുഴയിലെ വിവിധ വേദികളില്‍ ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത് മൂലം 27, 28 തീയതികളിലേക്ക് നേരത്തേ കേരളോത്സവ മല്‍സരങ്ങള്‍ പുനക്രമീകരിച്ചിരുന്നു.

പിന്നീട് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെതുടര്‍ന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ആഘോഷപരിപാടികളില്ലാതെ ശനിയാഴ്ച്ച മല്‍സരങ്ങള്‍ ആരംഭിക്കുകയായിരുന്നു.കായികമല്‍സരങ്ങളുടെ ഭാഗമായി ഫുട്ബോള്‍ വണ്ടാനം ടിഡിഎംസി ഗ്രൗണ്ടിലും ക്രിക്കറ്റ് അറവുകാട് കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും നടന്നു.

കബഡിയും വടംവലിയും ഗവ. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ചെസ്സ് മത്സരം പറവൂര്‍ പബ്ലിക് ലൈബ്രറിയിലും നീന്തല്‍, പഞ്ചഗുസ്തി മത്സരങ്ങള്‍ ആലപ്പുഴ രാജ കേശവദാസിലും, ഷട്ടില്‍ ബാഡ്മിന്റണ്‍ അമ്പലപ്പുഴ വിജയലക്ഷ്മി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും  രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ആര്‍ച്ചറി മത്സരം നൂറനാട് സി ബി എം എച്ച് എസ് എസില്‍ നടന്നു. കലാമത്സരങ്ങള്‍  അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആരംഭിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജന ക്ഷേമ ബോര്‍ഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍, വോളിബോള്‍, കളരിപ്പയറ്റ്, ബാസ്‌കറ്റ്‌ബോള്‍, കലാമല്‍സരങ്ങള്‍ എന്നിവ നടക്കും. ജില്ലാതല കേരളോത്സവം ഞായറാഴ്ച സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനൽ കേസുകളിലെ പ്രതി വെട്ടുകേസിൽ പിടിയിൽ

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെട്ടുകേസിൽ പിടിയിലായി. കുമ്പഴ നാൽക്കാലിക്കൽപ്പടി തൊണ്ടിയാനിക്കുഴി വീട്ടിൽ സഞ്ജു (22) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മൈലപ്ര കുമ്പഴ തൊണ്ടിയാനിക്കുഴി വീട്ടിൽ സുഭാഷി(42)നെ...

കുവൈത്തിലെ വിഷമദ്യ ദുരന്തം : കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കണ്ണൂർ : കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍ ഇരണാവ് സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.സച്ചിന്‍ മരിച്ചെന്ന വിവരം വ്യാഴാഴ്ച്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ദുരന്തത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്...
- Advertisment -

Most Popular

- Advertisement -