ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിന് മുന്നോടിയായി ഇന്നലെ ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വെച്ചത് ഡിഎംകെ. പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് ഡി എം കെ പാർട്ടി മുഖപത്രം ആയ മുരശൊലിയിലൂടെ സ്ഥിരീകരിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരം അറിയിക്കാനാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് എന്നാണ് മുഖപത്രത്തിൽ പറയുന്നത്.
ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, മമത ബാനർജി തുടങ്ങിയവർ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലക്സ് ബോർഡുകളിലുണ്ടായിരുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി എം കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.





