തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ ഇ ഡി റെയ്ഡ് അവസാനിച്ചു .തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു.കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു .ഡൽഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധത്തിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ടെന്നും എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും പിണറായി വിജയൻ പ്രതികരിച്ചു.





