കൊച്ചി : പാലാ എംഎൽഎ മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ,കേരള സർക്കാർ,സ്‌പീക്കർ ,മാണി സി കാപ്പൻ എന്നിവർക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി.കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം.
ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മുബൈ സ്വദേശിയായ പരാതിക്കാരന്റെ ഹർജി.നാലു ചെക്ക് കേസുകളിലുമായി മൂന്നര വർഷം തടവും 5.30 കോടി രൂപ നഷ്ടപരിഹാരവുമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.





