Monday, June 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: വിവിധ ചടങ്ങുകൾ നടന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയുടെ ആറാം ദിവസമായ വെള്ളിയാഴ്ച ഓത്ത്, മുറോത്ത്, പാന പിടുത്തം, പാനയടി ബ്രഹ്മൻ പുറപ്പാട്, നിണ ബലി ചടങ്ങുകൾ നടന്നു. ക്ഷേത്രഭൂമിയിലെ ആഭിചാര ദോഷങ്ങൾ മാറുവാൻ ക്ഷേത്ര ഭൂമിയുടെ നാല് ദിക്കുകളിൽ നിന്നും മണ്ണ് ശേഖരിച്ച് യജ്ഞവേദിയിൽ സ്ഥാപിച്ച ആറ് തെങ്ങിൻ കുറ്റികളിൽ വച്ച് അതിൻ്റെ പുറത്ത് നാളികേരം വച്ച് പാനക്കുറ്റി കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ചടങ്ങാണ് പാന പിടുത്തം.

പാന പിടുത്തത്തിനു ശേഷം പാനയടി നടന്നു. ക്ഷേത്ര ഭൂമിയിലെ മണ്ണിനു പകരം ഭക്തരുടെ  ഭവനങ്ങളിലെ മണ്ണ് കൊണ്ടുവന്ന് ചടങ്ങ് നിർവഹിക്കുന്നതാണ് പാനയടി.    വീടിൻ്റെ നാല് ദിക്കുകളിൽ നിന്നും ശേഖരിച്ച മണ്ണും ഒരു നാളികേരവുമായി വന്ന് ദേവസ്വത്തിൽ നിന്നും രസീത് എടുത്താൽ ഭകർക്ക് ചടങ്ങിൽ പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിലും ഈ ചടങ്ങുകൾ തുടരും. കൂത്താടികളോ പുറനാടികളോ അല്ല ഈ ചടങ്ങ് നടത്തുന്നത്. പ്രത്യേക വൃതം എടുത്തെത്തിയ ഭക്തർ തന്നെയാണ് ചടങ്ങുകൾ നിർവഹിക്കുന്നത്.

പള്ളിപ്പാനയുമായി ബന്ധപ്പെട്ട് പറകൊട്ടി ഓതുന്ന ചടങ്ങൊഴികെ  പകൽ സമയം നടക്കുന്ന ചടങ്ങുകൾ പാന പിടുത്തവും പാനയടിയും മാത്രമാണ്. അത്താഴ ശീവേലിക്കു ശേഷം കോയ്മ വടിയിൽ ദേവ ചൈതന്യം പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ബ്രഹ്മൻ പുറപ്പാട് നടന്നു. ശ്രീപരമേശ്വരൻ മുഖ്യകർമ്മിയായി നടത്തിയ ആദ്യ പള്ളിപ്പാന ചടങ്ങുകൾ ദർശിക്കുന്നതിനായി ബ്രഹ്മാവ് യജ്ഞ വേദിയിൽ എത്തിയ മുഹൂർത്തത്തെ അനുസ്മരിച്ച് നടക്കുന്ന ചടങ്ങാണിത്.

ഗണക സമുദായത്തിൽ പെട്ട അവകാശി കിഴക്കേ നടയിലെ പള്ളിവേട്ട ആലിൻ്റെ സമീപത്തു നിന്നും പാളയിൽ കോലം എഴുതി കെട്ടി തുള്ളി യജ്ഞവേദിയിൽ എത്തിയതോടെ ചടങ്ങുകൾ സമാപിച്ചു.  തുടർന്ന്  നിണബലി നടന്നു.  ഭദ്രകാളീ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് നിണബലി. യജ്ഞവേദിയിൽ വാഴപ്പോള കൊണ്ട്  അറുപത്തി നാല് കളങ്ങൾ ഉണ്ടാക്കി ഭദ്രകാളിയുടെ വിവിധ ദേവതാ ഭാവങ്ങളെ സങ്കല്പിച്ച് ബലിയർപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രണയാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്തിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ...

വയനാട് ദുരന്തം:  മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയാൻ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

വയനാട് : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്‌ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച് തുടങ്ങിയത്. ശേഖരിക്കുന്ന രക്ത...
- Advertisment -

Most Popular

- Advertisement -