തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമര്‍പ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടന്‍ അനുമതി നല്‍കുകയായിരുന്നു. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങള്‍ക്കായി വകയിരുത്തിയത്.
2024-25 കാലയളവില്‍ 326.97 കോടി രൂപയും, 2025-26 ല്‍ 377.80 കോടി രൂപയുമായിരുന്നു ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ തുക കൂടുതൽ നൽകിയത്.





