Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്ത്രീ...

ശബരിമല സ്ത്രീ പ്രവേശന വിഷയം : എ പത്മകുമാറിനെതിരെയുള്ള നിർണായക ജില്ലാ കമ്മിറ്റി യോഗം ഇന്ന്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ജാമ്യത്തിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സി പി എം നേതാവുമായ എ പത്മകുമാറിനെതിരെയുള്ള നിർണായക ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും.

രാവിലെ 10.30 ന് യോഗം ചേരും. തോമസ് ഐസക്ക് ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.പത്മകുമാറിനെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്നലെ പരസ്യ പ്രസ്താവന കൂടി നടത്തിയതോടെ പത്മകുമാറിന് എതിരെയുള്ള നടപടി ശക്തമാകാനാണ് സാധ്യത എന്നറിയുന്നു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം പത്മകുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു എന്ന കാര്യം തനിക്കറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ പ്രതികരിച്ചത്. പത്മകുമാർ പറയുന്ന കാര്യം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ശബരിമലയിൽ നിന്ന് ആരും മാറ്റി നിർത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു . സ്വർണ്ണക്കൊള്ള കേസിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്‌മകുമാർ എന്നും മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചത്.

എന്നാൽ സന്നിധാനത്ത് നിന്ന് തന്നെ മാറ്റിയത് ചില നീക്കങ്ങളുടെ ഭാഗമാണെന്നും ദേവസ്വം ബോർഡിൻ്റെ കാറിൽ തിരുവനന്തപുരത്തേക്ക് പോയത് ലോഗ് ബുക്ക് നോക്കിയാൽ അറിയാമെന്നും കൂടാതെ ഫോൺ രേഖകളും പരിശോധിക്കാമെന്നും പത്മകുമാർ  സുഹൃത്തുക്കളെ അറിയിച്ചു.

ഇതിന് പുറമെ ശബരിമലയിലെ മേൽശാന്തി നിയമനത്തിൽ ഒരു മന്ത്രി വരെ ഇടപെട്ടുവെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തി. എന്നാൽ തനിക്കെതിരെയുള്ള നടപടിയെ ചെറുക്കാൻ പത്മകുമാറിൻ്റെ സമ്മർദ തന്ത്രമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നാണ് ചില പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന വിമർശനം. പത്തനംതിട്ട ജില്ല രൂപീകരിച്ച നാൾ മുതൽ ജില്ലയിലെ മുതിർന്ന നേതാവും മുൻ എം എൽ എ യും കൂടിയാണ് പത്മകുമാർ.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും പത്‌മകുമാറിനെ സംരക്ഷിച്ചിരുന്ന നേതൃത്വത്തിന് എതിരെ പാർട്ടിയുടെ പല കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി ഒടുവിൽ തീരുമാനിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജപ്തി ഭീഷണി നേരിട്ട ആശാപ്രവർത്തക അനിതകുമാരിയുടെ കടം  ഓർത്തഡോക്സ് സഭാ അടച്ചു തീർത്തു

തിരുവനന്തപുരം : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കേരളബാങ്കിന്റെ പാലോട് ശാഖയിലുണ്ടായിരുന്ന 3 ലക്ഷം രൂപയുടെ കടബാധ്യത ഓർത്തഡോക്സ് സഭ അടച്ചുതീർത്തു. ക്യാൻസർ...

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തു

ഇടുക്കി : വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു. കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടി വീണതോടെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം വെടിയുതിർത്തു. ഇതോടെ കടുവ ചത്തുവീഴുകയായിരുന്നു. പരിക്കേറ്റ കടുവയെ...
- Advertisment -

Most Popular

- Advertisement -