തിരുവല്ല: 2025-26 സംസ്ഥാന ബജറ്റിൽ തിരുവല്ല മണ്ഡലത്തിൽ 152.77 കോടി രൂപയുടെ പദ്ധതികൾ. ഉപദേശിക്കടവ്- തിക്കപ്പുഴ റോഡ് വീതി കൂട്ടി നടപ്പാതയും ജലനിർഗ്ഗമനമാർഗ്ഗവും നിർമ്മാണം 10 കോടി, കുന്നന്താനം- അമ്പലംപടി- പ്ലാച്ചിറ പടി- പാലയ്ക്കാത്തകിടി റോഡ് 5 കോടി, കോലറയാറിന്റെ പുനരുജ്ജീവനം 1.7 കോടി, കുന്നന്താനം – കവിയൂർ റോഡ് 8കോടി, ഡക്ക് ഫാം – ആലംതുരുത്തി – കുത്തിയതോട് – ഇരമല്ലിക്കര റോഡ് 8 കോടി,
പന്നായി തേവേരി 4 കോടി, നടയ്ക്കൽ- മുണ്ടിയപ്പള്ളി – പുന്നിലം റോഡ് 5 കോടി, കണ്ണംപ്ലാവ് – കുളത്തൂർമൂഴി റോഡ് 10 കോടി, അട്ടക്കുളം വായ്പൂർ റോഡ് 10 കോടി, മാന്താനം – മൂശാരികവല റോഡ് 8 കോടി, നിരണം ഇരതോട്ടിൽ സബ്ബ് സെന്ററും ക്യാമ്പ് ഷെൽട്ടറും 5 കോടി, ആലംതുരുത്തി – പനച്ചമൂട് – തോക്കിനടി ചക്കുളത്ത് കടവ് – പനച്ചമൂട് 7.5 കോടി, നിരണം തോട്ടടി പാലം 10 കോടി, കുറ്റപ്പുഴ – മാർത്തോമ കോളേജ് – കിഴക്കൻമുത്തൂർ റോഡ് 3 കോടി, തേലപ്പുഴകടവ് പാലം 12 കോടി, സ്വാമിപാലം 4 കോടി, മന്നംകരച്ചിറ പാലം 9 കോടി, മഞ്ഞാടി – ആമല്ലൂര് – കുറ്റപ്പുഴ റോഡ് 3.5 കോടി
തിരുവല്ല നഗരത്തിലേക്കുള്ള വിവിധ റോഡുകൾ 4 കോടി, തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണം 20 കോടി, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറി 5 കോടി എന്നീ പ്രവൃത്തികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം ഉണ്ടായത്.