Wednesday, June 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമുഴുവന്‍ ക്ഷേത്രങ്ങളെയും...

മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം:  സ്വാമി ചിദാനന്ദപുരി

കോഴിക്കോട് : സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി മാധവ്ജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധവ്ജി- കേരളനവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്’- സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര സംരക്ഷണത്തിനും ഹൈന്ദവ നവോത്ഥാനത്തിനും മാധവ്ജി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടമായി ഇത് നടക്കേണ്ടതുണ്ട്. മാധവ്ജിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഹൈന്ദവ സംഘടനകള്‍ മുന്നിട്ടിറങ്ങണം. പഞ്ചായത്ത് തലത്തില്‍ എല്ലാ ക്ഷേത്രസമിതികളെയും ഉള്‍ക്കൊള്ളിച്ചുള്ള സമിതി മുതല്‍ സംസ്ഥാനതലം വരെ ജനാധിപത്യപരമായസംഘടനയായിരിക്കണം അത്.

ആദ്ധ്യാത്മിക ആചാര്യന്മാരുടെയും മന്ത്രിമാരുടെയും മറ്റും രക്ഷാകര്‍തൃത്വം സംസ്ഥാനതലത്തില്‍ ഇതിനുണ്ടായിരിക്കണം. മതേതരമെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ തുല്യനീതിക്ക് വിരുദ്ധമായി ക്ഷേത്രഭരണം കൈയടക്കിയിരിക്കുകയാണ്. സര്‍ക്കാറിന്റെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം. ദേശീയ മാര്‍ഗദര്‍ശക മണ്ഡലം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു.

ഹിന്ദുവിരുദ്ധ ശക്തികളില്‍ നിന്ന് ക്ഷേത്രങ്ങള്‍ മോചിപ്പിക്കപ്പെടണം. ക്ഷേത്രസംരക്ഷണത്തിന് പരിപാലകരായും അര്‍ച്ചകന്മാരായും രണ്ട് തലത്തില്‍ കാര്യകര്‍ത്താക്കള്‍ വളര്‍ന്ന് വരണം. മാധവ്ജിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട പാലിയം വിളമ്പരത്തിന് ഇന്നും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ‌പി‌ജി ക്ഷാമം :  കോവിഡ് കാലത്ത് നമ്മൾ കണ്ടതുപോലുള്ള ഒരു ലോക്ക്ഡൗൺ ഉണ്ടാകില്ല: കേന്ദ്ര മന്ത്രി

ന്യൂദൽഹി: എൽ‌പി‌ജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിഷേധിച്ചു.  രാജ്യത്ത് അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് അവർ ഉറപ്പ് നൽകി. ഒരു ലോക്ക്ഡൗണും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക്...

ശബരിമല : നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി

ശബരിമല : മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണിമണ്ഡപത്തിൽ കളമെഴുത്തിനും മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടി വരെയുള്ള നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി. മകരവിളക്ക് മുതൽ അഞ്ചു നാൾ മാളികപ്പുറത്ത് നിന്ന് സന്നിധാനത്തേക്ക് എഴുന്നള്ളിപ്പ് ഉണ്ടാവും....
- Advertisment -

Most Popular

- Advertisement -