കൊച്ചി : കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. കോതമംഗലം മാർ അതനേഷ്യസ് എൻജിനീയറിങ് കോളജിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിനെ(21)കഴിഞ്ഞ ദിവസമാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അരുണാചൽ പ്രദേശിൽനിന്ന് കേന്ദ്ര സ്കോളർഷിപ്പോടെ ഉന്നതപഠനത്തിനെത്തിയ മിച്ചി മാർപ്പുവിനെ ഒരുമാസമായി ക്ലാസില്‍ കയറ്റിയില്ലെന്നും ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു.മിച്ചിയുടെ മരണത്തിൽ കോളജ് അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത് .
നിലവിൽ പോലീസിന്റെയും വിദ്യാർഥി സംഘടനാ നേതാക്കളുടെയും മധ്യസ്ഥതയിൽ അനുനയ നീക്കങ്ങൾ നടന്നുവരികയാണ്.തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.





