ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതിനിധി സംഘത്തോടൊപ്പം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.പാക്കിസ്ഥാനിലെ മധ്യസ്ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ പറഞ്ഞു.
അമേരിക്കൻ സംഘത്തിന് നേതൃത്വം നൽകുന്ന പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മുതിർന്ന ഉപദേശകനായ ജാരെദ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ആവശ്യമെന്ന് തോന്നിയാൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പാക്കിസ്ഥാനിലെത്താനാണ് തീരുമാനം.





