കൊച്ചി : കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ ഉപദ്രച്ചെന്നാണ് പ്രതി ആദ്യം നൽകിയ മൊഴി.
2023 ജൂൺ മുതലാണ് കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായത്.ഭർത്താവ് മരിച്ച ശേഷമാണു ധനേഷുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലാകുന്നത്. രണ്ടാനച്ഛനെ പോലെ വീട്ടിൽ താമസമാക്കിയതിന് ശേഷമാണ് ധനേഷ് കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങിയത്.
മൊബൈലിൽ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി ഈ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാൻ നിർബന്ധിച്ചു .തുടർന്ന് മൂത്തകുട്ടി സഹപാഠിക്ക് കത്തെഴുതുകയും ഈ കത്ത് കണ്ട ടീച്ചർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു .