ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന. ഇന്നലെ രാത്രി അതിർത്തി മേഖലകളിൽ പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ല.
ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകൾ വ്യക്തമാക്കിയിട്ടുണ്ട് .പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. പഹല്‍ഗാമിലെ 26 പേരുടെ മരണത്തിന് പ്രേരണയും പിന്തുണയും നൽകിയ ഭീകരവാദികളുടെ കേന്ദ്രങ്ങളെയും നേതാക്കളെയുമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഇല്ലാതാക്കിയത്. അതിര്‍ത്തി കടന്നുള്ള ഏത് ഭീകരവാദ പ്രവര്‍ത്തനവും ഇനി യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.