തിരുവല്ല: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിൽ. ഒളിവിലായിരുന്ന കിരൺ, സാജൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയത്. നേരത്തെ കേസിലെ മറ്റ് നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെ റാന്നിയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ് എന്നിവരെയാണ് പോലീസ് ആദ്യം പിടികൂടിയത്. ആകെ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നരയോടെയാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടാണ് സുബിന്റെ നേതൃത്വത്തിലുള്ള സംഘം സ്പായിൽ എത്തിയത്. 50,000 രൂപ നൽകണമെന്ന് ഇവർ ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ കഴുത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.






