കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്.ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി.കാരവനിൽ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നുമാണ് വിവരം .പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും.
അതേസമയം,അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിനെ സഹായിക്കാൻ ശ്രമിച്ചെന്ന് പോലീസ് കരുതുന്ന നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്യും. സബ് ജയിലില്‍ റിമാൻഡിൽ തുടരുന്ന രഞ്ജിത്തിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.






