സംഭവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശികളായ ഗോപി, കൃഷ്ണൻകുട്ടി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് ചിറ്റാർ പൊലീസ് അറിയിച്ചു. സന്ദീപിൻ്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത് .
അട്ടത്തോട്ടിൽ നിന്ന് എത്തിയ ചിലരുമായി സന്ദീപ് വാക്കേറ്റം നടത്തിയിരുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അട്ടത്തോട്ടിൽ നിന്ന് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കമ്യൂണിറ്റി ഹാളിന് സമീപം സന്ദീപ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്നാണ് സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.





