ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വ്യാജ ഫോൺ കോൾ ചെയ്ത കേസിൽ 2 പേർ പിടിയിൽ.ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് യുപി-ഡൽഹി അതിർത്തിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഈ മാസം ആറിനാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിലെ രാജ് കുമാർ എന്ന പേരിൽ വിദ്യാ ബാലകൃഷ്ണന് കോൾ വന്നത്.മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.





