തിരുവനന്തപുരം : മെസ്സിയെയും അര്ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാറിന്റെ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി.തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുവെന്നും മൊഴിയിൽ പറയുന്നു .
അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു.അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്.സൽപേര് മാത്രമായിരുന്നു തന്റെ താൽപര്യമെന്നും മൊഴിയിൽ പറയുന്നു.ഓഗസ്റ്റ് 3നാണ് ആന്റോ മൊഴി നൽകിയത്.





